ശസ്ത്രക്രിയ
അവസാന നിമിഷം അടുത്തു, ഒരാളെങ്കിലും രക്ഷ പ്രാപിച്ചെങ്കിൽ ! മലര്‍ന്നു കിടന്ന ഉത്തര കടലാസിന്റെ- ഹൃദയമമര്‍ത്തി പിടിച്ച്, തലങ്ങും വിലങ്ങും പരിശോധിച്ചു കൊണ്ട്, മുകളില്‍ നിന്ന് ശസ്ത്രക്രിയ തുടങ്ങി! പരിശ്രമം വ്യര്‍ത്ഥമാണെന്നറിഞ്ഞിട്ടു- മോര്‍ത്തുനോക്കി : മുന്‍പരിചയമില്ല ! നാഴികകള്‍ ജെറ്റ് പോലെ പാഞ്ഞു . വെട്ടിയും കുത്തിയും വൃത്തി- കെട്ടാ ശരീരം ട്വയിന്‍ ഉപയോഗിച്ച് കെട്ടി . ''21'' കാലന്റെ വിളി . ''ദയവായി ഒരു നിമിഷം, ഒരു ക്ഷണം കൂടി മാത്രം '' കൂര്‍ത്തൊരു നോട്ടത്തോടാ- ദേഹിയെ വലിച്ചെടുത്തു 'കാലന്‍'. പുറത്തു കടന്നപ്പോള്‍ പലരും തിരക്കി : ''സർജറി ?'' ''മരിച്ചു .'' ''ഇന്നും അതെ കൈപിഴ ?'' നെടുവീര്‍പ്പോടെ! ''അതെ, കണക്കിനെ പോലെ സാമൂഹ്യ ശാസ്ത്രവും ശ്വാസംകിട്ടാതെ മരിച്ചു !''